Monday, June 3

കഥ തുടരുന്നു…

എല്ലാം പെറുക്കിക്കെട്ടി കേട്ടാ.
അങ്ങനെ ആ ശല്യം തീര്‍ന്നു..എന്നെന്നേക്കുമായി കെട്ടും കെട്ടി പോവും എന്നാരും വിചാരിക്കണ്ട. വരണം എന്ന് തോന്നിയാല്‍ തൂണ് പിളര്‍ന്നു ആയാലും ചിലപ്പോ വന്നെന്നും വരും.
ഈ റോള് നിറുത്ത്വാണ്…ലോകമുള്ളിടത്തോളം കാലം കഥ ഉണ്ടാവുമല്ലോ , അതോണ്ട് പുതിയ റോളുകളും ഉണ്ടാകും.ഇനി ഒരു അവതാരമെടുക്കുന്നതിനെക്കാളും വേറൊരു മുഖം മൂടിയാണ് ഉത്തമം എന്ന് തോന്നുന്നു. എന്താണ് പെട്ടന്നിങ്ങനെ തോന്നാന്‍ എന്നാണെങ്കില്‍ ഇത്രത്തൊളും വരുണോന്ന് വിചാരിച്ചതേയില്ല എന്നാണുത്തരം.അത്ര തന്നേ.!! പൂതിയൊക്കെ എന്നേ തീര്‍ന്നിരിക്കണൂ….

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മനസ്സില്‍ എന്തെന്നില്ലാത്ത നിശബ്ദതയാണ്.പ്രണയം നിശബ്ദമാണ് എന്നാണല്ലോ പ്രശസ്ത എഴുത്ത്കാരന്‍ കണാരന്‍ അദ്ധേഹത്തിന്റെ കഴിഞ്ഞ ബ്ലോഗിലൂടെ പറഞ്ഞത്. ആ നിശബ്ദതയിലൂടെ ഒഴുകിവരുന്ന കാറ്റില്‍ നഷ്ട പ്രണയത്തിന്‍റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു..ഓള് ഇനി തിരിച്ചുവരില്ല എന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവള്‍ വന്നു കുറെനേരം അരികില്‍ ഇരുന്നിട്ട് നനഞ്ഞ കവിള്‍ത്തടങ്ങളുമായി തിരച്ചു പോകുമായിരുന്നു..കരഞ്ഞു കരഞ്ഞു മിഴിനീരു തോര്‍ന്നുവെങ്കിലും, പിന്നെയും നെഞ്ചില്‍ ഒരു കനലായി മാറുന്നതാണ് പ്രണയം..!! അത് പോയന്റ്.!! (y)

ഓരോ ജീവിതത്തിത്തിനും സ്വപങ്ങള്‍ ഉണ്ട്, ഒരു പാട് പ്രതീക്ഷകള്‍ ഉണ്ട്. ആ പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അവ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് നാം അഹോരാത്രം പരിശ്രമിക്കുന്നതും പോരാടുന്നതും.പക്ഷെ ജിവിതത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി പലതും സംഭവിക്കാറുണ്ട്. ചില സംഭവങ്ങള്‍ എല്ലാ പ്രതീക്ഷകളെയും തട്ടിത്തെറിപ്പിക്കാറുണ്ട്. എന്നിട്ട് ജീവിതത്തില്‍ കൊടും നിരാശയിലേക്ക് നമ്മെ തള്ളിവിടും. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ ചിലപ്പോള്‍ ദൈവത്തെപ്പോലും ശപിക്കാറുണ്ട്.
♪ ♫ അലയൂ നീ ചിരന്തനനായ്..സാന്ധ്യ മേഘമേ..നീ വരും അപാരമീ മൂഖ വീഥിയില്‍ .. ♪ ♫
ഇതൊക്കെ പഞ്ച് കിട്ടാന്‍ വേണ്ടി എഴുതിയത്..തറ ആവില്ല എന്ന ആത്മവിശ്വാസത്തില്‍ ശെരിക്കും ഉള്ള കഥ ഇവിടെ തുടങ്ങുന്നു..cheerz…(y)

ഒരു ദിവസം കൃതമായി പറഞ്ഞാല്‍ ജനുവരി പതിനെട്ടാം തീയതി. ചായ കുടിക്കാന്‍ എന്ന വ്യാജേന മെസ്സില്‍ പോയി ചോരകുടിചോണ്ട് ഇരിക്കുന്ന സമയത്താണ് വിനുവേട്ടന്‍ നെറ്റ് കോള്‍ വിളിച്ച് വിവരം പറഞ്ഞത്.വിസ ശരിയായി. നിനക്ക് എപ്പോ വേണേലും വരാം. ടിക്കറ്റ്‌ എടുക്കാന്‍ ഏര്‍പ്പാട് ചെയ്തോളു. വരുമ്പോള്‍ വല്ല അച്ചപ്പമോ അവലോസ് പൊടിയോ ഒക്കെ പൊതിഞ്ഞ് എടുത്തോ.!! കിലോമീറ്റെര്‍സ് & കിലോമീറ്റെര്‍സ് അപ്പുറത്ത് നിന്നുള്ള ആ 4 അഞ്ചടി നാലിഞ്ച് ദേഹത്തിന്റെ ശബ്ദം കേട്ടതും എന്‍റെ ഉള്ളില്‍ തൃശൂര്‍ പൂരത്തിന് സൂക്ഷിച് വെച്ചിരുന്ന മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു. എന്‍റെ മുഖം തക്കാളി പോലെ ചുവന്നത് കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഫോണ്‍ വെച്ച ഉടനെ സഹ ചായകുടിയനും സര്‍വോപരി സഹമുറിയനും ആയവന്‍ ചോദിച്ചു. എതവളാടാ വിളിച്ചേ..??
നിന്‍റെ പഴേ ലൈന്‍ ഇല്ലേ അശ്വതി..ഓള്‍ടെ കുഞ്ഞമ്മടെ മോള്‍ ഇല്ലേ രേവതി,ഓളെ ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്ണുണ്ട് പാര്‍വതി ഈ അടുത്ത് ബ്ലൂടൂത്തില്‍ വന്ന പെണ്ണ്.അവളുടെ അനിയത്തന്‍റെ ഫ്രണ്ട്..!! അല്ല പിന്നെ..എന്‍റെ നമ്പര്‍ ആണുങ്ങളുടെ കയ്യിലും ഉണ്ട്രാ..@$^&#

അതെ ഞാനും കടല് കടക്കുവാണ്.എന്‍റെ പവിഴമല്ലി നീലവാനത്തില്‍ പൂത്തുലയുകയാണ്.എന്‍റെ അറവാതിലും അറബി പൊന്ന് ഊതി ഉരുക്കി പണിയാണ് പോവുകയാണ്.അല്‍ അബുവാ തുഫ്താ …ഡോര്‍ opening. അല്‍ കുസൈസ്.., അബ്രാ..അസലാമു അലൈക്കും,ബുര്‍ജ് ഖലീഫ, ഗഫൂര്‍ കാ ദോസ്ത്..!! തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഇനി പുഞ്ചാവി പഞ്ചായത്തും കൊതിക്കും.നില്‍ക്കുന്നത് ഭൂമിയില്‍ തന്നെ ആണോ എന്ന് ഉറപ്പിക്കാന്‍ ഞാന്‍ കാല് ഒന്ന് അമര്‍ത്തി ചവിട്ടി. ഇടതു കയ്യില്‍ ഒന്ന് നുള്ളി നോക്കി..ഇല്ല സത്യം തന്നെ.ജീവന്‍ ഉണ്ട്. ;-)

വിസ കിട്ടിയ കാര്യം നാട്ടില്‍ ആദ്യം പറഞ്ഞത് രാജിവ് ഗോപാലനോട് ആണ്. “അല്ല കണാരാ അപ്പൊ പുഞ്ചാവി ആന്നോ തൈക്കടപ്പുറം ആണോ കുപ്പി ഉയര്‍ത്തല്‍? എന്ന് മാത്രേ ഇങ്ങോട്ട് ചോദിച്ചുള്ളൂ. ആരോടും ഇപ്പൊ ഒന്നും പറയണ്ട. എല്ലാം കണ്‍ഫോം ആക്കിട്ട് മതി ബാക്കി ലാത്തിചാര്‍ജ് എന്ന് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചെങ്കിലും ആകാശവാണി ബി ഗ്രേഡ് ഇന്‍ മൃദംഗം രാജീവന്‍ ഹരിഹാമ്പോജി രാഗത്തില്‍ എല്ലാരോടും കൊട്ടി പാടി. അറിഞ്ഞവന്‍ അറിഞ്ഞവന്‍ ഭൂകമ്പം നടന്ന സ്ഥലത്തെ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം തിരക്കാന്‍ വേണ്ടി വിളിക്കണ പോലെ വിളിയും തൊടങ്ങി. കുപ്പി പൊട്ടിക്കണം കോഴി കറങ്ങണം, ഒന്നര അടി ആരത്തില്‍ വാള് വെക്കണം എന്നൊക്കെ മാത്രമേ എല്ലാരുടെയും വോയിസ്‌ മെസ്സേജില്‍ ഉണ്ടായിരുന്നുള്ളൂ. നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ഇവരാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു സുനാപ്പിക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു. ഉറുപ്പ്യ ആയിരം സര്ക്കാരാപ്പീസില്‍ ക്യൂ നിന്ന് കൊണ്ടുപോയി കൊടുത്തു.

വിവരം രണ്ടാമത് പറഞ്ഞത് ആപ്പിള്‍ പോലത്തെ കവിള്‍ ഉള്ള അള്‍ട്ടിമേറ്റ് സുന്ദരിയായ എന്‍റെ കാമുകി പട്ടത്തിനോട്‌ ആണ്. (എന്‍റെ കഥകളില്‍ നിന്നെക്കുറിച്ച് വര്‍ണ്ണിക്കുന്നില്ല എന്ന പരാധി ഈ ഒരൊറ്റ സെന്റന്‍സ് ഓടെ തീരും എന്ന് വിചാരിക്കുന്നു.)

“മോനെ ദുബായി ആണ് , നീ ആട പോയിറ്റ് വല്ല സംവൃതാ സുനിലുമായി കണക്ഷന്‍ ആവുമോ എന്നെ എനിക്ക് പേടിയുള്ളൂ..അത് കൊണ്ട് ഒരു കാര്യം ചെയ്. എനിക്കും വിസ ആക്കിത്താ..ഞാനും കൂടെ വരാം.

-നീ ഒറ്റക്ക് വരണ്ട…അച്ഛനേം കൂട്ടിക്കോ…!!  വെക്കടി ഫോണ്‍….! ആ ഡയമണ്ട് നെക്ലെസാ ഇതിനൊക്കെ കാരണം ..കോപ്പിലെ ന്യൂ ജനറേഷന്‍ :-P

പിന്നെ വേറെ ഒരു കാര്യം,  ”പോയിട്ട് കണ്ട അവലോസ് ഉണ്ട കൂട്ട് കെട്ടില്‍ കൂടിയിട്ട് വലീം കുടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട” -അതിനു ഞാന്‍ സ്പോട്ടില്‍ മറുപടി കൊടുത്തു,

“ഇല്ല മോളെ ഞാന്‍ അതൊന്നും തുടങ്ങില്ല.”
അല്ല ഒരുകാര്യം തന്നെ രണ്ട് വട്ടം തുടങ്ങാന്‍ പറ്റുമോ ?? (silent)

മാര്‍ച്ച് പതിനാലിന് മംഗലാപുരത്തു നിന്നും ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തു.വെളുപ്പിന് 4 മണിക്കുള്ള ട്രെയിനിന് മംഗലാപുരത്ത് പോയി അവിടുന്ന് ടാക്സിക്ക് എയെര്‍പോര്‍ട്ടില്‍ പോകാം. Everything Planed with the Help Of Naveenettan.ട്രെയിന്‍ കേറ്റാന്‍ രഞ്ജിയും സന്ദീപും ശരത്തും സബിയും അടക്കമുള്ള ലോക്കല്‍ കമ്മിറ്റികാര് വന്നു. വെളുപ്പിനെ ഉറക്കം മുടക്കിയതിന്‍റെയും നാല് മണിക്ക് മാതൃഭുമിയും മില്‍മ്മയും അല്ലാണ്ട് വേറെ ഒരു വനിതയും ഗൃഹലക്ഷ്മിയും അവിടെ കാണാൻ കിട്ടാത്ത ദേഷ്യം രഞ്ജി ഒഴികെയുള്ള മാറ്റെല്ലാ തെണ്ടികളുടെ മുഖത്തും വാർതിങ്കൾ ഉദിച്ച വാസന്ത രാത്രി പോലെ വ്യക്ത്മായിരുന്നു. വണ്ടി വരാൻ മണി അടിച്ചത് മുതൽ രഞ്ജിക്ക് എന്നുമില്ലാത്തൊരു പ്രത്യേകതരം സ്നേഹം !! അടുത്ത് വന്നു എന്നെ കെട്ടി പിടിച്ചു.

ഈ വണ്ടി എപ്പോ എയർ പോർട്ടിൽ എത്തും?? ലാലേട്ടൻ ജൂഹിജൗള ചേച്ചിയോട് ചോദിക്കണ പോലെ ചോദിച്ചു.
ഇത് എയർപോർട്ടിൽ പോണ ട്രെയിൻ അല്ല. മങ്ങലാരം സെന്‍ട്രലിലേക്ക് പോണത് ആണ്
“ദുബായിൽ ഒക്കെ ഇപ്പൊ മഴ ഉണ്ടാവുമോ”?? Question No. 2
അവിടെ ചെന്നിട്ട് ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ മെസ്സേജ് അയക്കാം. ഇതാണോ ചോദിക്കാൻ ഉള്ളത് ??
രഞ്ജി : അല്ല !! ഒന്നുല്ല.ഞാന്‍ പിന്നെ എപ്പോളെങ്കിലും ചോദിക്കാം.

ചെമ്മണ്‍ പൊടി പറക്കുന്ന ഒരു ഏപ്രില്‍ മാസ വേനലില്‍ “ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പോവ്വാടാ , സ്കൂള്‍ തുറക്കുംമ്പൊഴേക്കും വരും” എന്ന് യാത്ര പറഞ്ഞു പോവുമായിരുന്ന കളികൂട്ടുകാരനോട് ഇന്ന് ഞാനും യാത്ര ചോദിച്ചു. ആദ്യത്തെ ഗള്‍ഫ്‌ യാത്ര പലര്‍ക്കും നഷ്ടപ്പെടുത്തിയത് ഇത് വരെ കാണിച്ചു കൂട്ടിയ എല്ലാ ചെറ്റത്തരങ്ങള്‍ക്കും നിഴല് പോലെ കൂടെ നിന്ന കളികൂട്ടുകാരനെ ആയിരിക്കും.ജീവിതം നമ്മള്‍ കരുതുന്നത് പോലെ ചെറുതല്ലെന്നും കുറച്ചു കൂടി വലുതാവണമെന്നും കൂട്ടുകാരന്റെ യാത്ര അവരെ പഠിപ്പിച്ചിട്ടുണ്ടാകും. സുഹൃദ് ബന്ധങ്ങളില്‍ നിന്നും എകാന്തതിലെക്കുള്ള പറിച്ച് നടലിലേക്ക് ആവുമോ ഈ യാത്ര. വാരിപുണര്‍ന്നു യാത്ര പറയുമ്പോള്‍ എന്റെ കണ്ണുകളോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞു. ഏതു പട്ടുനൂല്‍ കൊണ്ടാണ് സ്നേഹിതാ നീ എന്റെ ഹൃദയത്തെ നിന്‍റെതിനോട് ചേര്‍ത്ത് തുന്നിയത് ?? പക്ഷെ , ആ കര അഞ്ഞൂറ് എന്ന് എഴുതിയിട്ടുള്ള പച്ച ഒറ്റനോട്ട് പറ്റിക്കാനുള്ള കൊച്ചക്കെണി ആയിരുന്നു എന്ന് എനിക്ക് പിന്നെയാണ് കത്തിയത്. എന്റെ പോക്കെട്ടിന്നു അവന്റെ പൊക്കെറ്റിലെക്ക് മണി ട്രാൻസ്ഫെർ ആയപ്പോ കരച്ചിലും പോയി. ഇല്ലാത്ത സെന്റി ഡയലോഗ് അടിച്ചത് വേസ്റ്റും ആയി.

5 മണിക്ക് മംഗലാപുരം എത്തി. എയർ പോർട്ടിലേക്ക് ഓട്ടോർഷ വിളിച്ചു .”sitting back side of ബജാജ് ഓട്ടോർഷ” എന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടാലോ എന്ന് തോന്നിയെങ്കിലും അതിലുള്ള തെണ്ടികള്‍ വല്ല ന്യൂ ജനറേഷന്‍ രീതിയില്‍ കമന്റ് അടിച്ചാലോ എന്ന് പേടിച്ച് വേണ്ടാന്നു വെച്ചു. ഓർക്കുന്നു ആദ്യമായി സ്കൂളിൽ പോയത് ഓട്ടോറിക്ഷയിൽ ആണ്. ആദ്യായി റെയിൽവേ സ്റ്റെഷനിൽ പോയതും ഓട്ടോറിക്ഷയിൽ ആയിരുന്നു. ആദ്യമായി ബാറില്‍ , പോയതും ആദ്യമായി സിനിമ (ബോത്ത്‌ ഗ്രീന്‍ & ബ്ലു ) കാണാന്‍ പോയതും ഓട്ടോറിക്ഷയില്‍ ആണ്, ദേ ഇപ്പൊ ഫ്ലൈറ്റ് കേറാനും അതെ ഒട്ടോര്‍ഷ തന്നെ.അവിടെ ഇറങ്ങിയാലും ഓട്ടോറിക്ഷ വിളിക്കാന്‍ വരുമോ എന്തോ ??

കൂടാരം കൊട്ടാരം വീടെല്ലാം സഞ്ചാരി ശിങ്കാരി നീയല്ലോ ,
ലക്ഷം വരുമ്പോളും നഷ്ടം വരുമ്പോളും ,
കഷ്ടം വരുമ്പോളും എനിക്കിഷ്ടം പെരുത്തിഷ്ടം.
എന്നെന്നും എന്നോമല്‍ കുഞ്ഞാടെ നീയല്ലോ.
ദൂരത്തിലേക്കോ ഏതോ തീരത്തിലേക്കോ
ഓരോ മേളങ്ങള്‍ തേടി പായും പാളങ്ങള്‍ നമ്മള്‍ …..കണ്ണില്‍ റെഡ് സിഗ്നല്‍ …..വീണു വണ്ടി ബ്രേക്ക് ഇട്ടു നിര്‍ത്തി.!!
എഷ്ടി മണാ ??……… (ആകെ കൂടെ അറിയാവുന്ന കന്നഡ വേര്‍ഡ്സുകളില്‍ ഒന്ന്)
മുന്നൂറ ഐവത്തു …………
വാട്ട് ………….??
ത്രീ ഫിഫ്റ്റി ……. ” ആഹ്ഗ് ….ആ …കിളി പോയി “

ത്രീ ടയര്‍ AC കോച്ചില്‍ അല്ലല്ലോ ഏട്ടാ നമ്മള് ഇങ്ങോട്ട് പൊന്നെ എന്ന് അറിയാവുന്ന തമിഴില്‍ ഞാന്‍ ആ കന്നഡ മീഡിയത്തിനോട് പറഞ്ഞു. നോ രക്ഷ..!! പോയി..പൈസയും ഓട്ടോറിക്ഷയും ഒരുമിച്ച് പോയി. ഫ്ലൈറ്റ് വന്നു. !! പൈലറ്റ്‌ വന്നു..അതിലെ പണിക്കാരും വന്നു..!! ബാഗും തൂക്കി എല്ലാരും അവരുടെ പിറകെ പോയി.

ആദ്യമായിട്ട് കണ്ട ലോകത്തില്‍ എല്ലാ സാധാരണക്കാരനെയും പോലെ ഞാനും വാ പൊളിച്ച് അമല്‍ നീരദിന്റെ നായകനെ പോലെ സ്ലോ മോഷനില്‍ നടന്നു .സീറ്റ് കണ്ട ഉടനെ വേഗം അതിലേക്ക് ചാടിവീണു. ചാടി വീഴേണ്ട തിരക്കൊന്നും ഇല്ല. പക്ഷേ എല്ലാറ്റിനോടും ഒരു ആക്രാന്തം നമ്മളുടെ കൂടപ്പിറപ്പായിപ്പോയില്ലേ. സൈഡില്‍ ഒരു കിളി ഇരിക്കുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ പല തവണ കയറിക്കിടന്ന ഫിഗര്. സ്ട്രൈറ്റ്‌ ചെയ്ത മുടി. വിടര്‍ന്ന കണ്ണുകള്‍.  ഇരുനിറം, തിളക്കമാര്‍ന്ന സ്കിന്‍ അനൂപ്‌ മേനോന്റെ ഹണി റോസിനെ പോലെ ആര്‍ക്കും ലൈനാക്കാന്‍ തോന്നുന്ന നോട്ടം, “യോ” ലുക്ക്. ഇടംകണ്ണിട്ട് ആ പാണീസ് കുപ്പിയെ നോക്കി. എന്തൊരത്ഭുതം. അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.ശെടാ .ഇങ്ങനെ ഒരു അബദ്ധം ഇന്നേ വരെ പെണ്ണായ് പിറന്നവള്‍ക്കൊന്നും തോന്നിയിട്ടില്ലല്ലോ. ഇതെന്ത് മറിമായം ?? എന്നോടായിരിക്കില്ല. ഞാന്‍ അരികിലിരിക്കുന്ന വല്യപ്പനെ നോക്കി. അയാള് വെറ്റിലക്ക് ചുണ്ണാമ്പ് തേക്കുന്നു.അല്ല ശേ.!! ടാബ്ലെടില്‍ ടച്ച്‌ ആക്കുന്നു.(കാലിതോഴുത്തിനു അപ്പെക്സ് അല്‍ടിമാ പെയിന്റോ). തിരിഞ്ഞും മറിഞ്ഞും അപ്പുറവും ഇപ്പുറവും സീറ്റില്‍ ഇരിക്കുന്ന സഹയാത്രികരെ നോക്കി. അവരില്‍ ആരോടെങ്കിലുമാണോ ചിരിച്ചത്‌? ‌പക്ഷേ അവരൊക്കേ എയര്‍ ഇന്ത്യ പൊങ്ങുമോ ഇല്ലയോ എന്ന് കൂലങ്ങുഷമായ ആലോചനയില്‍ ആണ്. അപ്പോള്‍ ചിരിച്ചത് എന്നോട് തന്നെയാണ്‌. so, എന്റെ ശ്വാസഗതി കൂടി, നെഞ്ചത്ത് ചെണ്ടമേളം തുടങ്ങി. തിരിച്ച്‌ ചിരിക്കാത്തത്‌ മോശമായിപ്പോയി. എന്നെപറ്റി ആ കുട്ടി എന്തു കരുതിയിരിക്കും.ഞാന്‍‍ മസില്‍ അഴിച് വിട്ട് അവളെ നോക്കി ചിരിച്ചു. പക്ഷേ അത്‌ ഒരു മാതിരി ബിഗ്‌ ബി യിലെ മമ്മൂട്ടി കോമഡി പറഞ്ഞത് പോലെ ആയി. ഞാനവളെ ഒന്നൂടെ നോക്കി. അവളപ്പോഴും ചിരിക്കുന്നുണ്ട്. ആശ്വാസമായി പിണക്കമൊന്നും ഇല്ലല്ലൊ.!!

ഞാന്‍ അവളുടെ മുഖം ‌സേര്‍ച്ച്‌‌ ചെയ്തു നോക്കി. സ്ക്കൂളില്‍ വെച്ചോ, കോളേജില്‍ വെച്ചോ, ഗൂഗിളില്‍ വെച്ചോ , അല്ല വല്ല മാളിലോ, എത് കോത്താഴത്ത് വെച്ചായിരുന്നു പരിചയം? ആ എവിടെയെങ്കിലും ആവട്ട്. എന്തായാലും ഈ വണ്ടിക്ക് ടിക്കറ്റ്‌ ബുക്ക് ചെയ്തത് നന്നായി. വിസ എടുത്ത് തന്ന വിനു ഏട്ടനും , ടിക്കറ്റ്‌ ഈ വണ്ടിക്ക് എടുക്കാന്‍ പറഞ്ഞ നവീന്‍ ഏട്ടനും,ടിക്കെറ്റ്‌ എടുത്ത് തന്ന UAE എക്സ്ചേഞ്ചിലെ ജീവനക്കാര്‍ക്കും കണാരന്‍ & ചങ്ങായിപ്പുള്ളോറുടെ പേരിലും , എന്റെ വ്യക്തിപരമായ പേരിലും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തല പെന്റുലം കണക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. അവളും ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.ഹോ. നീ ഇങ്ങനെ നോക്കി എന്നെ കൊല്ലല്ലേ മുത്തെ. ഞാന്‍ അപ്പൂപ്പന്‍ താടിപോലെ മേലോട്ട് പൊങ്ങിപോയി. സ്വപ്നം മാത്രം കണ്ടത് കൊണ്ട് കാര്യമില്ലല്ലോ. 3 മണിക്കൂര്‍ കഴിഞ്ഞാല്‍ അവള് ഇറങ്ങി പോകും അതിനു മുമ്പ് ഒരു സോഷ്യല്‍ മീഡിയ ബന്ധം എങ്കിലും ഉണ്ടാക്കി വെക്കണം.(ഫെസ്ബുക്കോ , ട്വിറ്ററോ, ഗൂഗിള്‍ പ്ലസ്സോ , എതിസലാതോ ഏതായാലും മതി.) ബീ പ്രാക്ടിക്കല്‍.. ക്വിക്ക്. പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് പാസ്പോര്‍ട്ടും ടിക്കെറ്റും ആണ്. എന്ത് രസമാ അവള് ചിരിക്കുന്നത് കാണാന്‍ .കോര്‍ണര്‍ ലേശം പൊട്ടിയ നിലയില്‍ ഉള്ള പല്ല്. അവളറിയാതെ ഞാന്‍ ഒര് ആയിരം തവണ അവള്‍ടെ ചിരിനോക്കി. ഇതൊക്കെ ഇപ്പൊ ഒര് നിമിത്തം ആയി കരുതുവാ.എവിടെയോ ജനിച്ചു വളര്‍ന്ന നമ്മള്‍ ഇന്നിപ്പോ ഈ വീമാനത്തില്‍ കേറാനും , സെയിം സീറ്റില്‍ ഇരിക്കാനും …ശോ..!! ഒര് പെണ്ണിനോട് കമ്പം തോന്നാന്‍ സിഗരറ്റ് കത്തിക്കണ സമയം കൂടെ വേണ്ടല്ലോ, സൊ. പണ്ട് മാവേലി എക്സ്പ്രെസ്സില്‍ സംഭവിച്ചപോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.!! ഇത് വരെ കണ്ട് മുട്ടിയതും ഫോണ്‍ നമ്പര്‍ മേടിച്ചതും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലെ പോലത്തെ പച്ചകളറടിച്ച നായികമാരോടൊക്കെ ആയിരുന്നല്ലോ, ആദ്യം ആയിട്ടാണ് ഇങ്ങനത്തെ ഒര് “യോ യോ” കുട്ടിനെ മുട്ടുന്നത്. അതുകൊണ്ട് അവളെ വളക്കേണ്ട ടിപ്സ് അറിയാന്‍ വേണ്ടി വണ്ടി പരിപാടികളില്‍ phd ഉള്ള കാനൂല്‍ എഫ്. എം നെ വിളിച്ചു. BA മ്യൂസിക് കഴിഞ്ഞ് , കമ്പി സാധനം വായിലിട്ട് (മുഖര്‍ ശംഖ് / മൌത്ത് ഓര്‍ഗന്‍ ) പൈസ ഉണ്ടാക്കുക്കയും ബാക്കി സമയങ്ങളില്‍ നാട്ടിലെ ലോക്കല്‍ ഡാറ്റകല്‍ ആവശ്യത്തില്‍ കൂടുതല്‍ പുലിയാട്ട് ചേര്‍ത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ ഏക ചങ്ങായി കാനൂലന്‍ .

അളിയാ പൊങ്ങിയോ… ?
എപ്പോഴും പൊങ്ങിനിക്കുവാണല്ലോ ?
എന്ത്യ…?
നീ എന്ത്യ ചോയിച്ചേ ….?
എട..മൈ*** .. ഫ്‌ളൈറ്റ് പോങ്ങിയോന്ന് ?
അത് പൊങ്ങുമ്പോ പൊങ്ങട്ട്…. കാനൂലാ ….ഒരു “ഗ്ലാമര്‍ ഗേള്‍ “…!!
മലയാളമോ , ഇംഗ്ലീഷോ.. ?? എത്ര മിനിറ്റ് ഉണ്ട് ??
പു **** ^*** അളിയാ…ഇത് ബ്ലൂടൂത്ത് വീഡിയോന്‍റെ പേരല്ല..എന്റെ അടുത്ത് ഒര് ചോമല കിളി ഇരിക്കുന്നു..സുന്ദരി. റെസ്പോണ്ട് ഉണ്ട് ..B-)

മിണ്ടാതെ പ്രാര്തിചിട്ട് ഇരിക്കാന്‍ നോക്കെടാ.!! ഒര് നല്ല കാര്യത്തിനു പോവാന്‍ നിക്കുംബോഴാ ഓന്റെ ഒര് കമ്പി.ഇത്രേം കാലം ഇതൊക്കെ തന്നെ അല്ലെ പണി ഉണ്ടായിരുന്നെ. ?? ബെല്‍റ്റ്‌ ഇട്ട് അര്‍ച്ചനയും ചൊല്ലിക്കോണ്ട് മിണ്ടാണ്ട് ഇരുന്നോ..അല്ലേല്‍ ഞാന്‍ ഇപ്പൊ മറ്റവളെ വിളിച്ച് പറയും..നക്കി എന്നിട്ടല്ലേ പുട്ട് ചുടല് !!

” അല്ല കാനൂലാ ഒര് കാര്യം ചോദിച്ചോട്ടെ.. ?? ഇന്നലെ ഞാന്‍ നീലേശ്വരം നളന്ദേന്ന് വാങ്ങി നിങ്ങടെ അണ്ണാക്കില്‍ ക്ക് കമുത്തി തന്നത് കാടിവെള്ളം അല്ലാലോ, കിംഗ്‌ഫിഷര്‍ അല്ലെ ?”.
– കട്ട്‌ –

തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. ചോദ്യങ്ങള്‍ കേട്ട അവള്‍ തിരിച്ച ഇങ്ങോട്ടും ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. ഇടക്ക് ഒരു കേക്ക് മാത്രം ഒരു പൊടി പോലും നിലത്ത് വീഴാണ്ട് സ്പൂണ്‍ വെച്ച് കഷ്ടപ്പെട്ട് തിന്നു. ദോശയും ചോക്ലേറ്റും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!! കുറെ സംസാരിച്ചു അതിനടയില്‍ പൊങ്ങിയതും പറന്നതും ഒന്നും അറിഞ്ഞില്ല.അവള്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ പറയാന്‍ ഉള്ളത് പോലെ തോന്നി. വിഷയം ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്ന് ഉരുകുകയായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കുമ്പോ മുട്ടുകാലില്‍ ഒരു വിറയലും തൊണ്ടയില്‍ ശബ്ദത്തിനു ഒര് കിച് കിച്ചും ഒക്കെ കേറി വരും. ഓര്‍ക്കാന്‍ കൊതിക്കുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍ ..!! മൂന്ന് മണിക്കൂര്‍ മൂന്ന് മിനുട്ടുകള്‍ ആയി തീര്‍ന്നു..വിമാനം നിലത്ത് ഇറങ്ങണ്ടാന്നു ആലോചിച്ചു പോയി.

എമിഗ്രേഷന്‍ കഴിഞ്ഞ് അവള്‍ ഇറങ്ങുന്നത് വരെ ഞാന്‍ അവളെ പുറത്ത് നോക്കി നിന്നു! പത്തു മിനിറ്റ് കഴിഞ്ഞപ്പോ എല്ലാം കഴിഞ്ഞു അവള് ഇറങ്ങി. അവള്‍ നേരെ പുറത്ത് അവളേം കാത്തിരുന്ന അപ്പന്‍റെ അടുത്തേക്ക് ഓടി. എനിക്ക് അങ്ങോട്ടേക്ക് പോവാന്‍ തോന്നിയില്ല. എന്റെ കത്തികളെ കുറിച്ചാണോ എന്നറിയില്ല എന്തൊക്കെയോ ഡിസ്കസ് ചെയ്തുകൊണ്ട് അവര്‍ ട്രോളിയും തള്ളിക്കോണ്ട് പുറത്തേക്ക് നടന്നു. അവള്‍ എന്നെ അന്വേഷിക്കുന്നതായിട്ടു പോലും എനിക്ക് തോന്നിയില്ല.. ചിലപ്പോ അപ്പന്‍ കൂടെയുള്ളത് കൊണ്ടാകും. ടാക്സി സ്റ്റാന്റ് ലക്‌ഷ്യം ആക്കിയാണ് അവര്‍ നടക്കുന്നത് . ഞാനും അവരുടെ പുറകെ നടന്നു. ഓടി പോയി അവളോട്‌ യാത്ര പറഞ്ഞാലോ എന്ന് ഇടയ്ക്ക് തോന്നി.. ചെയ്തില്ല..!!

മനസ്സില്‍നിന്നു ഞാന്‍ ഒരുപാട് അകലെ ആയതു പോലെ. അവര്‍ കാറില്‍ കയറി.ഞാന്‍ അവിടെത്തന്നെ നിന്നു! എന്നെ തിരയുന്ന അവളുടെ മുഖം ഞാന്‍ ആ കാറിന്റെ ഏതെങ്കിലും ജനാലയില്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..കാര്‍ വിട്ടു ഞാന്‍ തിരിഞ്ഞു നടന്നു.ആ കിളിയും പോയി. ഇനിയെന്ന് കാണുമെന്നു അറിയില്ല.. ഞാന്‍ ചോദിക്കാന്‍ വിട്ടുപോയിരിക്കുന്നു.. എനിക്ക് ഒന്നുടെ തിരിഞ്ഞു നോക്കാന്‍ തോന്നി. ഞാന്‍ കണ്ടു..അവള്‍ തല പുറത്തിട്ട് എന്നെ നോക്കി ഇരിക്കുന്നു.. അവളുടെ അതെ ചിരി.. ഞാന്‍ അവളെ കണ്ടു കൈവീശിക്കാണിച്ചു..അവള്‍ ചിരിച്ചുകൊണ്ട് തന്നെ നിന്നു.എനിക്ക് ആ ചിരി കാണാമായിരുന്നു.. അവള്‍ എന്റെ കണ്ണില്‍ നിന്നു മറയുന്നത് വരെ..

“ഡാ…എന്താലോചിച്ചു നിക്കുവാ…?” ആരോ എന്റെ കയ്യില്‍ തട്ടി..
“എയ്യ്..ഒന്നുല്ല.. നവീന്ട്ടാ..ഒര് പെണ്‍കുട്ടി.എന്നെ നോക്കി …ഞാന്‍ ചിരിച്ചു..ഓളും ചിരിച്ചു..!! ഞാന്‍ മാത്രോല്ല അവരെല്ലാരും ഉണ്ട്. ;-)
കാലു കുതീട്ട്ല….അപ്പോളേക്കും തൊടങ്ങിയ…!! നിന്റെ കണ്ണ് ഞാന്‍ കുത്തി പൊട്ടിക്കും.:-)
അല്ലെങ്കിലും ഇയാളോടുന്നും പറഞ്ഞിട്ട് ഒര് കാര്യോം ഇല്ല..:-P

റൂം തപ്പല് തൊടങ്ങി…ആദ്യത്തെ റൂം കണ്ടിറങ്ങിയപ്പോ നവീന്ട്ടന്‍ എന്നെ നോക്കി..!!
ഞാന്‍ ഉള്ള കാര്യം അങ്ങട് പറഞ്ഞു “എനിക്ക് പറ്റില്ല…ഒരേ ഒര് കണ്ടീഷനെ ഉള്ളൂ , റൂം ചെറുതായാലും കക്കൂസ് വലുതായിരിക്കണം.”
അതെന്താ ?? നീ അവിടെയാണോ പാര്‍ക്കിംഗ് നടത്താന്‍ ഉദ്ദേശ്ശിക്കണേ .. ??
അല്ല.!! ഞാന്‍ ബ്ലോഗ്‌ ഒക്കെ എഴുതുന്ന ആളാ ..എനിക്ക് പല ഉപമകളും വന്നിട്ടുള്ളത് കക്കൂസില്‍ നിന്നും ആണ്.
നിനക്ക് കക്കൂസില്‍ പോയാല്‍ ഉപമയാണോ വരാറ് ??
:-( :-( (ഇന്നാ .. നെഞ്ചത്ത് കേറി ഇരുന്നു പൊങ്കാല ഇട് ..അല്ല പിന്നെ)
അല്ല അണ്ണാ..പല കഥകളുടെയും മര്‍മ ഭാഗങ്ങള്‍ അവിടെ വെച്ചാണ് കിട്ടിയത്.എന്നാണ് ഉദ്ദേശിച്ചത്.
“പക്ഷെ കണാരാ ” എനിക്ക് കക്കൂസില്‍ നിന്നും കിട്ടിയത് , കൊറേ morden തെറികളും , കൊറേ ഫ്ലൂട്ട് മൊബൈല്‍ നമ്പറുകളും ആണ്…മിണ്ടാണ്ട് നടക്കെടാ..!!
തല്‍കാലം നവീനേട്ടന്റെ കൂടെ Accommodation..!!

അന്ന് രാത്രി മുഴുവൻ അവളെ സ്വപ്നം കണ്ട് ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവളെ ഒരിക്കൽ കൂടി കാണാൻ പല വഴിയും ആലോചിച്ചു നോക്കി. എവിടെ കാണാന്‍ ?? ഈ യന്ത്രവല്‍കൃത ബര്‍ഗര്‍ ലോകത്തില്‍ തിരക്കുകളുടെയും ഉത്തരവാദിത്വങ്ങളുടെയും ഇടയിലകപ്പെട്ടു പരക്കംപായുമ്പോള്‍ എല്ലാം മറന്ന് പോവുമായിരിക്കും എന്ന് സ്വയം മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പെട്ടെന്നൊരു ദിവസം രണ്ടാം നിലയില്‍ ഉള്ള ഞങ്ങള്‍ടെ ഫ്ലാറ്റിന്റെ ബെഡ് റൂമിന്റെ ജനവാതിലിൽ നീക്കിയപ്പോ അപ്പുറത്തെ ബാല്‍ക്കണിയില്‍ മഴനീര്‍ തുള്ളികളിലെ തനുനീര്‍ മുത്ത്‌ പോലത്തെ ഒര് ക്ടാവ് കുളികഴിഞ്ഞ്  തലയില്‍ ഒരു വെള്ള തുണിയും ചുറ്റി അലക്കിയ തുണികള്‍ വിരിചിടുന്നു.പരിചിത മുഖം. ഇവള് തന്നെ അല്ലെ രണ്ടു മൂന്ന് ദിവസമായിട്ട് എന്റെ എസി റൂമിലെ ഉറക്കത്തിനു ഒര് വിലയും ഇല്ലാണ്ട് ആക്കുന്നേ ?? എനിക്ക് മുഖം വ്യക്തമായി അത്രയ്ക്ക് ഉറപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും എനിക്ക് അവളെ തിരിച്ചറിയാന്‍ കഴിഞ്ഞു..മിസ്സ് കാള്‍ കൊടുക്കാന്‍ വിചാരിച്ചയാള്‍ ഇങ്ങോട്ട് വിളിക്കുന്നത് പോലെ അവള് എന്നെയും കണ്ടു. നീല ജീൻസും വെളുത്ത ടോപ്പുമായിരുന്നു വേഷം. ചെറിപ്പഴങ്ങൾ പോലത്തെ ചുണ്ടുകളും, റോസാപ്പൂ കവിളുകളുമായി നാച്വറല്‍ ബ്യൂട്ടിഫുള്‍ ആയി നില്‍ക്കുന്നു.റൂം മാറാനുള്ള ഫയൽ is on Pending…;-)


–അലസമായ് തുറന്നിട്ട വാതിലിലൂടെ പ്രണയം കടന്നു വരുന്നു…സോ , കടല് കടന്നും കഥ തുടരുന്നു….

No comments:

Post a Comment